Powered By Blogger

വെള്ളിയാഴ്‌ച, മേയ് 20, 2011

കടുംകൈ

മിനിക്കഥ

അമ്മായിയമ്മ സ്വൈര്യം തരുന്നില്ലെന്ന് പറഞ്ഞ് നൊന്തു പെറ്റ രണ്ടുമക്കളെപ്പോലും ഉപേക്ഷിച്ച് അയാളുടെ ഭാര്യ ഒരു മാസമായി അവളുടെവീട്ടിലായിരുന്നു.കടുംകൈ ചെയ്തുകളയുമെന്ന് ഇടയ്ക്കിടെ ഫോണിലൂടെ ഭീഷണി.അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു ആശ്വസിച്ചിരിക്കെ ഇന്നലെ വൈകുന്നേരം അവള്‍ കടുംകൈ ചെയ്തു .പെട്ടിയും കിടക്കയും തൂക്കിതിരിച്ചുവന്നിരിക്കുന്നു !






ജാലകക്കാഴ്ചകള്‍

ചിന്താശകലം

സുതാര്യമായ ജാലകവിരിപ്പ് പോലെയായിരിക്കണം മനസ്സ്. സന്തോഷത്തിന്റെ സുന്ദരമായ പുറംകാഴ്ചകള്‍ പരമാവധി ആസ്വദിക്കുവാനും തിക്താനുഭവങ്ങളുടെ തീവ്ര വെയിലിന് തടയിടുവാനും മനസ്സിന് സാധിക്കുമ്പോള്‍ ജീവിതവിജയം പടിവാതില്ക്കലെത്തിയെന്നുറപ്പിക്കാം .മത്സരയോട്ടത്തിന്റെ ആധുനിക യുഗത്തില്‍ പലപ്പോഴും മനസ്സ് കല്ലിച്ചു പോകുന്നു .തടഞ്ഞു വീഴുന്നവന് കൈത്താങ്ങ്‌ നല്‍കാന്‍ ആരും മിനക്കെടാറില്ല ,ഓട്ടത്തിന്റെ വേഗം കുറഞ്ഞു പോകില്ലേ !

നാളെയുടെ തലമുറയ്ക്ക് തണലാകേണ്ടവര്‍ ഇന്നലത്തെ തലമുറയെ മുറിച്ചെറിയാന്‍ തിടുക്കം കൂട്ടുന്നു.മുത്തശ്ശിക്കഥകളിലെ ഗുണ പാഠങ്ങള്‍ പുതു തലമുറയ്ക്ക് അന്യമാകുമ്പോള്‍ അവരുടെ വളര്‍ച്ചയുടെ തളിരുകള്‍ സംസ്കാരശൂന്യതയുടെയും നിഷേധ മനോഭാവത്തിന്റെയും പുഴുക്കള്‍ തിന്നുന്നത് ആരും കാണുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല .... ജാഗ്രതൈ .

കണ്ണീരിലെ ഉപ്പ്

കവിത



എന്തിനാണീശ്വരന്‍

കണ്ണീരിലുപ്പു ചേര്‍ത്തത് ?
എന്നും കരയുന്നവന്
ആശ്വാസം രുചിക്കാന്‍,
അല്ലാതെന്തിന്........

വറ്റാത്ത കടലായ്
കണ്ണിനെ തീര്‍ത്തതെന്തേ ?
അതിനുള്ളിലില്ലാതതെന്താണ്
ഉലകിലുള്ളൂ ,
അല്ലതുതന്നെ ഉലകം .........