Powered By Blogger

വെള്ളിയാഴ്‌ച, ജൂൺ 03, 2011

ചുറ്റുവട്ടം

കവിത

മഴയിന്നു പെയ്തു തുടങ്ങിയപ്പോള്‍
മനം കുളിരണിയുന്നെന്നു ഞാന്‍
പിറ്റേന്നത് ശക്തമായ് തീര്‍ന്നപ്പോള്‍
കുടിനീരിനില്ലിനി ക്ഷാമമെന്നാനന്ദിച്ചു
പിന്നെപ്പെയ്തൊഴിയാതെ കനത്തനേരം
ഒഴിയാ ബാധയിതു മുടിക്കാനെന്നു പഴിയും

കാര്‍മേഘവാതില്‍ തള്ളിത്തുറന്ന്
ഇളവെയില്‍ തലനീട്ടിച്ചിരി തൂകിടുമ്പോള്‍
ആഹാ ! മനോഹരം നല്ല ദിവസ -
മുന്മേഷഭരിതമെന്നുറക്കെപ്പറഞ്ഞു
ചൂടിന്‍ ചൂട്ടുകറ്റയൊന്നായെരിയവെ
വിയര്‍പ്പിന്‍റെ ഭാരമിതയ്യോ , ഭയാനകം

ഈ നാടിന്‍ സൗന്ദര്യം പുഴ പോയ്‌ വിളമ്പും
പല നാട്ടിലനസ്യൂതമാഴിവരെയും,
ശുദ്ധജലത്തിന്‍റെ നിത്യസ്രോതസ്സും;
എന്നാല്‍ കരകവിയുന്ന പെരുമഴക്കാലം
കുലംകുത്തിവരുന്നു നെഞ്ചിലേയ്ക്ക്
മരുകരയെത്തിടാനാവാത്ത വൈതരണി

തല്ലിയലച്ചു പതഞ്ഞുയര്‍ന്നീടുന്നു
കടലില്‍ കുറുമ്പരാമലമാലകള്‍
എത്ര മനോജ്ഞമിതുമിളം തെന്നലും;
എങ്കിലും നാശകാരിയാം സുനാമി
തെങ്ങോളം വളര്‍ന്നെല്ലാം വിഴുങ്ങുമ്പോള്‍
അറിയൂ ദ്രോഹത്തിന് മറുചെയ്തിയായ്

"തരിശുപാടമൊരുക്കി കൃഷിയിറക്കണം

ഭക്ഷ്യസുരക്ഷയ്ക്കേക മാര്‍ഗം സ്വയംപര്യാപ്തത"
വാക്കുകളില്‍ നെന്മണി കതിരിട്ടുനിന്നു
പ്രസംഗ വേദിയില്‍ അമിട്ട് പൊട്ടിച്ചവന്‍
പാടത്തിന്‍ മേനി പണ്ടേ മണ്ണിട്ട്‌ മൂടി
മണിമാളിക തീര്‍ത്ത്‌ സുഖിച്ചുവാഴുന്നു !

തലോടുന്ന കാറ്റിന്‍റെ മൃദുകരസ്പര്‍ശത്തില്‍ ,
കുളിരില്‍ സ്വയം മറന്നു നില്‍ക്കാത്തവരുണ്ടോ ?
ഇത്ര സുഖപ്രദം മറ്റൊന്നുമില്ലെന്നു പറയും
ഇപ്പോള്‍ 'കത്രീന , റീത്ത , നര്‍ഗീസുമാര്‍ പലര്‍
സര്‍വ്വം ചുഴറ്റിപ്പറത്തിക്കളിക്കുമ്പോള്‍
അറിയാതെ തലയില്‍ കൈവെച്ചുപോകും
"
ഇവരക്ഷരാര്‍ത്ഥത്തില്‍ യക്ഷികള്‍ തന്നെ "

പുളിയിലക്കരമുണ്ടുടുത്തോര്‍ മലയാളിമങ്കമാര്‍
ഫാഷനബിളാകുന്നു മേല്‍ക്കുമേലിന്ന്
മാറ്റത്തിനെപ്പോഴും സഹര്‍ഷസ്വാഗതം
'
നാറ്റ ' മില്ലായ്കിലതത്യുത്തമമറിയുമോ ?
വാര്‍ത്തകള്‍ പലതുമിടിത്തീകളാകുമ്പോള്‍
സ്വയംകൃതാനര്‍ത്ഥമെന്നു വിവേകികള്‍

നമ്മള്‍ തളിയ്ക്കു 'ന്നെന്തോ ' സള്‍ഫാന്‍
കീടങ്ങളെല്ലാമൊഴിഞ്ഞു പോയീടുവാന്‍ ,
പലതരം വിളവുകളില്‍ തോട്ടങ്ങളിലെല്ലാം
ലാഭമേറി നാടുനേടി വളരുമെന്നോതി ;
ഇന്നോ തൊഴിലാളികള്‍ തളര്‍ന്നു വീഴുന്നു
മാ
മ്പു മഴക്കാറിലുരുകുന്ന വിധമേ !