Powered By Blogger

വെള്ളിയാഴ്‌ച, ജൂൺ 24, 2011

മൂലമറ്റം പറഞ്ഞു തരുന്നത് ...........



















കഴിഞ്ഞ
കുറെ നാളുകളായി സ്ത്രീകള്‍ക്കെതിരായ പരാക്രമങ്ങള്‍ കൂടി വരികയാണെന്ന് നമുക്കറിയാം . അവസാനത്തെ അറിയപ്പെടുന്ന ഇരയാണ് തസ്നി ബാനു (അറിയപ്പെടാത്തവര്‍ എത്രയോ ആയിരങ്ങള്‍ ) .എല്ലാവരും, ആബാലവൃദ്ധം ഇത്തരം കാര്യങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന തിരക്കിലാണ്. കേരളീയ സമൂഹമാകെ സദാചാര പോലീസിനെ കല്ലെറിഞ്ഞു , വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥ പോലീസിനെയെന്ന പോലെ . നമ്മള്‍ യുവജനതയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രതിഷേധപ്പട നയിച്ചു .ഒക്കെ ശരി തന്നെ , ഇതെല്ലാം ആവശ്യവുമാണ്. എന്നാല്‍ കണ്ണില്‍ക്കണ്ട എല്ലാ വാര്‍ത്തയ്ക്കിട്ടും പോസ്റ്റുമ്പോഴും കമന്‍റുമ്പോഴും ( തസ്നി സംഭവം അല്ല ഉദ്ദേശിച്ചത് ) ചില വാര്‍ത്തകള്‍ നമ്മുടെ കണ്ണില്‍ പെടുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.സ്ത്രീകള്‍ക്കെതിരായ അക്രമമല്ല ഒരു അപകടമാണ് ഞാന്‍ ഇവിടെ വിഷയമാക്കുന്നത്. മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്ററിന്‍റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് ഒരു യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കം രണ്ട് പേര്‍ പോള്ളലേറ്റ് അത്യാസന്ന നിലയിലാണ് .

ടി സംഭവത്തിനു ശേഷം വനിതാ സംഘടനകളോ സാമൂഹ്യ പ്രവര്‍ത്തകരോ ഒന്നും തൊഴില്‍ സ്ഥലത്തെ സുരക്ഷയെപ്പറ്റി ഒന്നും ഉരിയാടിക്കണ്ടില്ല . ഒരു മാസം മുന്‍പ് മാത്രം വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്കും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണുമല്ലോ
.വിദേശ രാജ്യങ്ങളിലെയും ഉത്തരേന്ത്യയിലെയും ഖനികള്‍ പോലെ തന്നെ അപകടം പിടിച്ചതാണ് പഴകിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ മിക്ക ടെക്നിക്കല്‍ തൊഴില്‍ മേഖലകളും.അതോ സ്ത്രീകള്‍ .റ്റി . മേഖലയില്‍ മാത്രം സുരക്ഷിതരായിരുന്നാല്‍ മതിയോ? ആളെക്കൂട്ടാനോ നേരംപോക്കിനോ വേണ്ടി മാത്രമുള്ളതാണോ പൌരബോധം ?ഈജിപ്ത്തില്‍ ഈയിടെ നടന്ന വിപ്ലവത്തിന് കാരണക്കാരന്‍ നമ്മുടെ ഒരു 'ചങ്ങാതി ' യാണെന്ന് മറക്കരുത് .

നമുക്കും ചിലത് സാധിക്കും, വാക്കുകളിലൂടെയും പ്രവൃത്തിക
ളിലൂടെയും. കേരളത്തിന്‍റെ വൈദ്യുതി ക്ഷേത്രമാണ് മൂലമറ്റം പവര്‍ ഹൌസ് .ഇത്ര പ്രാധാന്യമുള്ള തൊഴിലിടങ്ങളില്‍ പോലും മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നു . എന്നിട്ട് വളരെ 'സ്മാര്‍ട്ട്' ആയും 'എക്സ്പ്രസ്സ്‌ ' വേഗത്തിലും സംസാരിക്കുന്നു .നമുക്ക് വെളിച്ചം കിട്ടാന്‍ എരിഞ്ഞു കത്തിയ മെഴുകുതിരി നാളമായി മെറിന്‍ ഐസക്കിനെയും പ്രഭയെയും കരുതി അവരുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കാം .വികസനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഒന്ന് മനസിലാക്കണം , അടിസ്ഥാന പാഠങ്ങള്‍ മറന്നു കൊണ്ടുള്ള വികസനം ഫലപ്രദമാകില്ല. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കഴിഞ്ഞു മതി മറ്റെന്തും .ഇനി ഇത്തരം അനാസ്ഥ ഉണ്ടായിക്കൂടാ .ഉണരൂ സുഹൃത്തെ ,നിങ്ങളുടെ പ്രതികരണങ്ങളിലൂടെ അധികാരികള്‍ ഉണരട്ടെ , ഉറക്കം നടിക്കുന്നവര്‍ ഒഴികെ ............
ജൂണ്‍ 25 : മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ
ശുപത്രിയില്‍ വെച്ച് മരിച്ചു