Powered By Blogger

തിങ്കളാഴ്‌ച, ജൂൺ 13, 2011

പുല്‍നാമ്പ്

കവിത

അലയിലുലയും ,ഇളകിയുയരും
പുല്‍നാമ്പ് തന്നെ ജീവിതം
തിരയടിച്ചു മേലെയെത്തിയാല്‍
ശ്വസിച്ചിടാം സ്വസ്ഥമായ് ,
തെല്ലു നേരമെങ്കിലും ;
പിന്‍തിരയെത്തുമ്പോള്‍
ആഴിതന്നാഴവും കാണാം
പിടഞ്ഞിടും സമയത്ത്
കാണുവാനാരുമില്ലരികെ

വേലിയേറ്റിറക്കങ്ങളേറെ -
യനുഭവിക്കുവാന്‍ നിയോഗമോ ?
വരുതിക്കിനിയറുതിയെന്ന്?
ശുഷ്കമാരി വന്നെപ്പൊഴോ
ഒരു തുള്ളി തന്നുപോയാല്‍
പൊള്ളലിനാക്കമേറ്റുമൊരിറ്റാവിയായ്
പരിണമിച്ചീടുമല്ലോ;
സലിലകേദാരമെങ്കിലും
ദാഹജലം കിട്ടാതെ
ഒന്നിനോടൊന്നൊട്ടിയ
തൊണ്ട നനയാന്‍ ലവണ-
മലിയുമാഴിയുപകരിച്ചീടുമോ?