Powered By Blogger

തിങ്കളാഴ്‌ച, ജൂൺ 06, 2011

സൂര്യപുഷ്പം

കിഴക്കു കാണും കുളത്തിലിന്നൊരു ചെന്തളിര്‍
മൊട്ടുപൊന്തി
അതിമോഹനം തീജ്വാല പോലുള്ളൊരു
താമരത്തളിര്
ദലം വിടര്‍ന്നു വികസിച്ചാഭയുടുത്ത മലരായ് -
ത്തീരവേ
പാല്‍പ്പുഞ്ചിരി പൊഴിച്ചങ്ങനെതാ-
നുദിച്ചു നിന്നു

രേണു ശതകോടി പലദിക്കില്‍ പടര്‍ന്നു
പൊഴിഞ്ഞു
കണമോരോന്നുമൂര്‍ജ്ജകുംഭമതിശക്ത-
ദീപ്തനാളം
ധരയിലതു സ്പന്ദനങ്ങളായ്;ജീവചാരുലത
തളിര്‍ത്തു
പ്രദോഷത്തില്‍ മിഴി കൂമ്പി,യിനി വാസരം
വരണം

തര്‍ക്കവിതര്‍ക്കമില്ലതിലസ്കിതയൊന്നു-
മേശാതെ
അപാരബ്രഹ്മാണ്ഡമണ്ഡലമായ
വനികയില്‍
ചെറു മലരിതു വിരാജിപ്പെങ്കിലും ചെറു-
തല്ലയൊട്ടും
ജീവല്‍ത്തുടിപ്പുകളതിന്‍റെ മാത്രം തണലുപറ്റി -
ക്കഴിഞ്ഞിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി